Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : State Secretariat

"മുഖ്യമന്ത്രി സ്വന്തംവഴിക്ക്, മന്ത്രിമാർ തോന്നുംപടി'; സംസ്ഥാന സെക്രട്ടേറിയറ്റിൽ ആഞ്ഞടിച്ച് നേതാക്കൾ

തിരുവനന്തപുരം : കഴിഞ്ഞ ആറു വർഷത്തിനിടെ ഇതാദ്യമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ പാർട്ടി പോളിറ്റ്ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയനു രൂക്ഷ വിമർശനം. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയ്ക്കു സർക്കാരിനെ നയിച്ച മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും കാരണക്കാരാണെന്നായിരുന്നു സെക്രട്ടേറിയറ്റിലെ പൊതുവികാരം.

മുഖ്യമന്ത്രി അദ്ദേഹത്തിന്‍റെ വഴിക്കുപോയപ്പോൾ മന്ത്രിമാർ തോന്നിയതുപോലെ പ്രവർത്തിച്ചു. ആർക്കും ആരെയും നിയന്ത്രിക്കാനായില്ല. തോൽവിയിൽ കൂട്ടുത്തരവാദിത്തം പറഞ്ഞു മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും ഒഴിഞ്ഞുമാറാനാകില്ലെന്നും നേതാക്കൾ സ്വയം തിരുത്താൻ തയാറാകാത്തതു കമ്മ്യൂണിസ്റ്റു ബോധം നശിച്ചതുകൊണ്ടാണെന്നും സെക്രട്ടേറിയറ്റിൽ കടുത്ത വിമർശനമുണ്ടായി.

തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി നടന്ന എല്ലാ പ്രവർത്തനങ്ങളും പാളിയെന്നതിന്‍റെ സൂചനയാണ് ഈ കടുത്ത തോൽവി. സർക്കാരിന്‍റെ നിയന്ത്രണം പാർട്ടിക്കുണ്ടായിരുന്നില്ല. പാർട്ടി സെക്രട്ടേറിയറ്റിൽ നിരവധി തവണ ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടും സെക്രട്ടറിയോ മുഖ്യമന്ത്രിയോ അതിന്‍റെ ഗൗരവത്തിൽ കൈകാര്യം ചെയ്തില്ല. മന്ത്രിമാർ അവരുടെ വഴിക്കും സ്റ്റാഫുകൾ അവരുടെ വഴിക്കും പ്രവർത്തിച്ചു.

മന്ത്രിമാരുടെ പ്രവർത്തനം പരിശോധിക്കുമെന്നു പറഞ്ഞതല്ലാതെ തീരുമാനം നടപ്പിലാക്കാൻ സംസ്ഥാന സെക്രട്ടേറിയറ്റിനു കഴിഞ്ഞില്ലെന്നും സ്ഥാനാർഥി നിർണയം അപ്പാടെ പാളിയെന്നും നേതാക്കൾ വിമർശനം നടത്തി.

കണ്ണൂരിൽ പയ്യന്നൂരിലും തളിപ്പറന്പിലും പാർട്ടിക്കേറ്റ തോൽവിയിൽ സമാധാനം പറഞ്ഞേ മതിയാകൂ. പാർട്ടി അംഗങ്ങളുടെയും അവരുടെ കൂടുംബത്തിന്‍റെയും വോട്ടുകൾ ഈ രണ്ടു മണ്ഡലങ്ങളിലും എതിരാളികൾക്കു ലഭിച്ചതിന്‍റെ പൂർണ ഉത്തരവാദിത്തം കണ്ണൂരിലെ നേതൃത്വത്തിനു മാത്രമല്ല പാർട്ടി സംസ്ഥാന നേതൃത്വത്തിനുമുണ്ട്.

തളിപ്പറന്പിൽ ഭാര്യയെ സ്ഥാനാർഥിയാക്കിയതിനു സോഷ്യൽ മീഡയയിൽ ഉൾപ്പെടെ പാർട്ടി സംസ്ഥാന സെക്രട്ടറിക്കെതിരെ ഉണ്ടായ വിമർശനവും കളിയാക്കലും ചോദിച്ചു വാങ്ങിയതു പോലെയാണു തോന്നിയത്. ഇക്കാര്യത്തിൽ മുതിർന്ന നേതാവു കൂടിയായ മുഖ്യമന്ത്രി കാണിച്ച മൗനം ഗൗരവമുള്ളതാണ്.

അന്പലപ്പുഴയിൽ പാർട്ടി വിട്ട ജി.സുധാകരൻ വലിയ ഭൂരിപക്ഷത്തിൽ ജയിച്ചതിന്‍റെ ക്ഷീണം അടുത്തെങ്ങും മാറില്ലെന്നും അവിടുത്തെ പ്രശ്നങ്ങൾക്കു കാരണം പക്വതയില്ലാത്ത ജില്ലാ നേതൃത്വമാണെന്നും വിമർശനമുണ്ടായി.പ്രതിപക്ഷ നേതാവിന്‍റെ കാര്യത്തിൽ ഗൗരവമായ പരിശോധന വേണമെന്ന അഭിപ്രായമാണു സെക്രട്ടേറിയറ്റിൽ ഭൂരിഭാഗം നേതാക്കളും പങ്കുവച്ചത്.

എന്നാൽ ഇക്കാര്യത്തിൽ പാർട്ടി പോളിറ്റ്ബ്യൂറോയുടെ തീരുമാനം കൂടി വേണ്ടതിനാൽ ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം പ്രതിപക്ഷ നേതാവിനെ സംബന്ധിച്ചു ചർച്ച ചെയ്തില്ല.

Kerala

സ്ഥാനാർഥി നിർണയം; സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി നിർണയ ചർച്ചകൾക്കായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. എല്ലാ മണ്ഡലങ്ങളുടെയും സ്ഥാനാർഥികളുടെ കാര്യത്തിൽ ഏകദേശ ധാരണയാകും.

ഘടകകക്ഷികളുടെ സീറ്റുകൾ ഏറ്റെടുക്കുന്നതും ചർച്ചയാകും എന്നാണ് റിപ്പോ‌‌‌ർട്ടുകൾ. മൂന്നാം ഭരണം തേടുന്ന എൽഡിഎഫിനെ പിണറായി തന്നെ നയിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. 

ഇനി നിർണായകമായ സ്ഥാനാർഥി ചർച്ചകളിലേക്കാണ് കടക്കുന്നത്. ജില്ലകളിൽ നിന്നുള്ള പ്രാഥമിക സ്ഥാനാർഥി പട്ടികയിൽ 90% സീറ്റുകളിലും ഒറ്റ പേരാണ് പരിഗണനക്ക് വന്നിട്ടുള്ളത്.

ജില്ലാ സെക്രട്ടറിയേറ്റ് പാനലിൽ തിരുത്തൽ വേണമെങ്കിൽ അക്കാര്യം നിർദ്ദേശിച്ച് സംസ്ഥാന സെക്രട്ടറിയേറ്റ് തിരികെ കൈമാറും. അധികം വൈകാതെ നടക്കുന്ന സംസ്ഥാന കമ്മിറ്റിയോഗമാണ് സ്ഥാനാർഥി പട്ടിക അന്തിമമാക്കുക. 

പി ബി അംഗം എ. വിജയരാഘവൻ, കേന്ദ്രകമ്മിറ്റി അംഗം കെ.കെ. ശൈലജ എന്നിവരുടെ പേരുകൾ അതാത് ജില്ലാ സെക്രട്ടറിയേറ്റുകൾ നൽകിയ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. അതിനാൽ സംസ്ഥാന സെക്രട്ടറിയേറ്റ് ആയിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.

മട്ടന്നൂർ സീറ്റ് ഇല്ലെങ്കിൽ മത്സരിക്കാൻ ഇല്ലെന്ന് നിലപാട് ശൈലജ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. രാമചന്ദ്രൻ കടന്നപ്പള്ളിയുടെ കണ്ണൂർ, എ.കെ. ശശീന്ദ്രന്‍റെ എലത്തൂർ ,ആന്‍റണി രാജു അയോഗ്യനായ തിരുവനന്തപുരം , ആർജെഡി -ജെഡിഎസ് തർക്കമുള്ള കോവളം എന്നീ സീറ്റുകൾ ഏറ്റെടുക്കുന്ന കാര്യത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റിൽ ചർച്ച ഉണ്ടാവും.

 

Latest News

Corehub Up